മൃതി
(ഉപക്രമം, അഞ്ചുരംഗങ്ങള്, ഉപസംഹാരം, ഇവയോടു കൂടിയ ഒരു ജാപ്പനീസ് നാടകം)
മൂലഗ്രന്ഥകാരന്‍
താക്കിയോ ആരിഷിമ
(അധികൃതമായ ആംഗലേയ വിവര്‍ത്തനത്തില്‍ നിന്ന്)
പരിഭാഷകൻ
ചങ്ങമ്പുഴ കൃഷ്ണപിള്ള
ഇടപ്പള്ളി
1944 ആഗസ്റ്റ് മാസത്തില്‍ തര്‍ജ്ജമ ചെയ്തത്.
മൃതി
പലതരം ബുദ്ധിമുട്ടുകളനുഭവിച്ചുകൊണ്ട് മദിരാശിയില്‍ കഴിയുന്ന കാലത്താണ് ചങ്ങമ്പുഴ
കൃഷ്ണപിള്ള തിടുക്കത്തില്‍ ഈ വിവര്‍ത്തനം നിര്‍വഹിച്ചത്. സാമ്പത്തികമായ വൈഷമ്യം ഒരു വശത്ത്.
സമുദായം അംഗീകരിക്കാത്ത ഒരു പ്രണയബന്ധത്തിന്റെ നെരിപ്പോടു മനസ്സില്‍. സുഹൃത്തുകള്‍ ശത്രുക്കളാവുകയും,
ബന്ധുക്കള്‍ അകലുകയും ചെയ്ത സന്ദര്‍ഭം ആരാധകന്മാര്പോലും അവഹേളനത്തിന്റെ കൂരമ്പുകള്‍ എയ്തു.
ഒരുതരം നിസ്സഹായതയുടെ വിജനതയിലകപ്പെട്ട ആ മനസ്സ് മൃത്യുവിലേയ്ക്കു തിരിഞ്ഞത് സ്വാഭാവികംമാത്രം.
ഏതു സൗകര്യങ്ങള്ക്കിടയ്ക്കും, ഏതു ബദ്ധപ്പാടുകള്ക്കിടയ്ക്കും വായനയുടെ ലോകത്തില്‍
വിഹരിക്കാന്‍ കഴിയുമായിരുന്ന അദ്ദേഹം തന്റെ വിപുലമായ പുസ്തകപരിചയത്തിന്റെ ലോകത്തില്‍
ജാപ്പനീസ് കവിയായ `താകിയോ ആരിഷിമ'യുടെ `മൃതി' എന്ന നാടകം പ്രത്യേകമായി ഓര്‍മ്മിച്ചതില്‍ അത്ഭുതപ്പെടാനില്ല.
വ്യക്തി എന്ന നിലയ്ക്കും ആസ്വാദകനെന്ന നിലയ്ക്കും, കവി എന്ന നിലയ്ക്കും ചങ്ങമ്പുഴയുടെ വ്യക്തിത്വം
കൂടുതല്‍ മനസ്സിലാക്കുന്നതിന് ഈ പരിഭാഷ ഉപകരിക്കുമെന്നു പറയാന്‍ മടിക്കേണ്ടതില്ല.
പ്രൊഫ. കവിയൂര്‍ ലീല.
( സമ്പാദക )
കഥാപാത്രങ്ങള്‍
- മരണം
- അസിത വസ്ത്രധാരികളായ മനുഷ്യര്‍
- ഭര്‍ത്താവ്
- എയ്കോ, എന്ന പേരോടുകൂടിയ ഭാര്യ
- ഒരു വൈദ്യന്
- ഒരു ധാത്രി
- ഗ്രാനി - ഒരു വൃദ്ധയായ വേലക്കാരി
- സ്നേഹിതന്
- മൂന്നു വിദ്യാര്‍ത്ഥികള്‍
- ഒരപസര്പ്പകന്
- മൂന്നു കുഞ്ഞുങ്ങള്‍
ഉപക്രമരംഗം
(യവനിക ഉയരുമ്പോള്‍ രംഗം മുഴുവന്‍ ഇരുളടഞ്ഞിരിയ്ക്കുന്നു; പിന്‍ഭാഗത്ത് നടുവിലായി, ഒരു കൊച്ചു വിളക്കുമാത്രം കത്തുന്നുണ്ട്; ആ ദീപം ഇടയ്ക്കിടെ പിടയുന്നു-- ക്ഷീണ പ്രഭമായ ഒരു കൊച്ചു ദീപനാളം! കുറച്ചു നേരത്തേയ്ക്കു ഒരു കനത്ത നിശ്ശബ്ദത. അനന്തരം വെളിച്ചത്തിനടുത്തെവിടെനിന്നോ, മൃതിയുടെ സ്വരം ആവിര്‍ഭവിയ്ക്കുന്നു. നിര്‍വികാരമായ ഒരു സ്വരം!)മൃതി :
കാലപ്രവാഹത്തില്‍ തത്തിത്തത്തി നിലകൊള്ളുന്ന ഒരു നീര്‍ക്കുമിള അതു തകര്‍ന്നു പോകേണ്ട ഘട്ടം ഇതാ ആസന്നമായിരിക്കുന്നു!
(നിശ്ശബ്ദത-- സ്വരം വീണ്ടും തുടങ്ങുന്നു)
ഒരു ജീവനെ ഭദ്രമായി അടച്ചു സൂക്ഷിയ്ക്കേണ്ട സന്ദര്‍ഭം ഇതാ വീണ്ടും സമാഗതമായി. പൂട്ടെല്ലാം ശരിപ്പെടുത്തി സൂക്ഷിച്ചുകൊള്ളുക! താക്കോല്‍ തുരുമ്പൊന്നും പറ്റിപ്പിടയ്ക്കാതെ സൂക്ഷിച്ചിട്ടുണ്ടാകുമല്ലോ! ഉം, തയാറായിക്കൊള്ളൂ.
(ഒരിക്കല്‍ക്കൂടി നിശ്ശബ്ദത. രംഗം ക്രമേണ പ്രകാശാങ്കിതമായി രൂപാന്തരപ്പെട്ടുതുടങ്ങുന്നു. മൃതി വിളക്കിനരികെ, പിന്നിലായി, ഇരിയ്ക്കുന്നതു കാണാം. ചാരവര്‍ണ്ണത്തിലുള്ള ഭിത്തികളോടുകൂടിയുള്ള പശ്ചാത്തലം. വിളക്കിനു ചുറ്റും ഒരര്ദ്ധവൃത്താകൃതിയില്, കറു കറുത്ത അസംഖ്യം ഛായാരൂപങ്ങള്‍ അങ്ങനെ തൂങ്ങിപ്പിടിച്ചു നില്‍ക്കുന്നുണ്ട്.)
ഉം. എല്ലാം ഒരുക്കിതയ്യാറായി നിന്നുകൊള്ളുക! ഭദ്രം! ഭദ്രം!ഭാര്യയുടെ സ്വരം:
(രൂപങ്ങള്‍ അദ്ദേഹത്തിന്റെ ആജ്ഞകേട്ടുതലയാട്ടുന്നു. മൃതിയുടെ അടുത്ത പ്രസംഗത്തിലും, സന്ദര്‍ഭത്തിനനുസരിച്ച് അവര്‍ സമ്മത സൂചകമായി തല കുലുക്കുന്നതു കാണാം.)
കാല പ്രവാഹത്തില്‍ നിന്നു ദുഃഖത്തിന്റേയും കഷ്ടതയുടേയും സ്വരം അല്പനേരത്തേയ്ക്കു വീണ്ടും ഉദിച്ചുയര്‍ന്നേക്കാം. പക്ഷെ അത്രമാത്രം നേര്ത്തിരിയ്ക്കുന്നതിനാല് കേള്‍ക്കാന്‍ സാധിച്ചുവെന്നുവരില്ല. ജീവിതസരണിയിലൂടെയുള്ള സഞ്ചാരം ആ ദീനസ്വരത്താല് ഭജ്ഞിതമായിത്തീരുന്ന മനുഷ്യരുടെ സംഖ്യ വിരല്‍ മടക്കുവാന്പോലും ഉണ്ടായിരിയ്ക്കയില്ല. മനുഷ്യരാശിയില്‍ ശിഷ്ടമുള്ള ഭാഗം പതിവുപോലെ ദ്രുതഗതിയില്‍, നിശ്ശൂന്യലക്ഷ്യമായി, മുന്നോട്ടുതന്നെ അങ്ങനെ പൊയ്ക്കൊണ്ടിരിയ്ക്കും.
(അല്പനേരത്തേയ്ക്കുമൗനം)
പക്ഷേ, സ്വരങ്ങള്‍-- അവ നേര്ത്തതാകട്ടെ ഉച്ചത്തിലുള്ളതാകട്ടെ, അതത്രസാരമാക്കേണ്ടതില്ല; എല്ലാം ഒന്നുതന്നെയാണ്. അവസാനം, എല്ലാം നിശ്ശബ്ദം! സ്വര്‍ഗ്ഗീയ സംഗീതത്തിന്റെ ആലാപം, പെറ്റുവീണു ഇളം പൈതലിന്റെ ആക്രന്ദനം -- ഇവ ഇനിയൊരിയ്ക്കലും കേള്‍ക്കപ്പെടുകയില്ല. സര്‍വ്വവും ശൂന്യമായിത്തീരും. എല്ലാം തുല്യനിലയിലായിത്തീരും.
(അല്പനേരത്തേയ്ക്കുവീണ്ടും മൗനം)
താഴും താക്കോലുമെല്ലാം ശരിയായിത്തന്നെ ഇരിയ്ക്കുന്നുണ്ടല്ലോ. ഒരു ജീവിതം, അതെത്രതന്നെ ചെറുതായിരുന്നാലും വേണ്ടില്ല, ഒരു ജീവിതം തന്നെയാണ്. നമുക്ക് ഏതെങ്കിലും തരത്തില്‍ താഴ് ഒരിയ്ക്കലും കൈമോശം വന്നു പോയി എന്നു വന്നു കൂടാ. സാവധാനമായി സുനിശ്ചിതമായ രീതിയില്‍ ഈ ദീപം മങ്ങി മങ്ങിപ്പൊലിയുമാറാക്കണം.
(നിശ്ശബ്ദതയാര്ന്ന മറ്റൊരു നിമിഷം)
ലോകത്തിലുള്ള എല്ലാ ദീപവും മങ്ങിപ്പൊലിഞ്ഞു പോകുന്ന, സമസ്തവും ചലന രഹിതമായിച്ചമയുന്ന, ആ അവസരത്തെകാത്തിരിയ്ക്കണം. ഞാന്‍ എന്റെ സ്വന്തമായ അസ്തിത്വംതന്നെ വിസ്മരിയ്ക്കാം. ഈ ദിപം മറ്റെല്ലാ ദീപങ്ങളുടേയും വിധിയില്‍ പങ്കുപറ്റണം-- മങ്ങി മാഞ്ഞു മാഞ്ഞു പോകണം! അതുകൊണ്ട്, ഉം, ഒരുങ്ങിക്കൊള്ളു!
വല്ലാത്ത ഉഷ്ണം! വല്ലാത്ത ഉഷ്ണം!ഭര്‍ത്താവിന്റെ സ്വരം:
നിനക്കു ചൂടു കൊണ്ടു വിഷമം തോന്നുന്നുണ്ടോ? ഞാന്‍ വീശിത്തരാം.ഭാര്യയുടെ സ്വരം:
ഇല്ല, വേണ്ട.(ഈ സ്വരങ്ങള്‍ കേള്‍ക്കപ്പെടുമ്പോള്‍ അസിതാംബരധാരികളായ മനുഷ്യര്‍ എഴുനേല്‍ക്കാന്‍ ഭാവിയ്ക്കുന്നു)
അനങ്ങരുത്!ഭര്‍ത്താവിന്റെ സ്വരം:
(ഭാര്യ ഒരു ദീനരോദനം പുറപ്പെടുവിയ്ക്കുന്നു. കൃഷ്ണവസ്ത്രധാരികള് വീണ്ടും എഴുനേല്‍ക്കാന്‍ ഒരുങ്ങുന്നു.)
അനങ്ങാതിരിയ്ക്കൂ! അനുകമ്പാര്‍ഹരായ ജീവികളേ, നിങ്ങള്‍ ജീവനില്‍ ഇത്ര ഗൗനിയ്ക്കുന്നോ? അനശ്വരത്വത്തെ കുറച്ചു ചിന്തിയ്ക്കുക; എന്നിട്ടു സമസ്ത ജീവിതത്തിന്റേയും സമാപ്തിയിലേയ്ക്കു കണ്ണോടിയ്ക്കുക. ക്ഷമ കേടുകാണിയ്ക്കാതിരിയ്ക്കു! അതുപോലെതന്നെ, വലിയ അന്തസ്സും ഗൗരവമൊന്നും ഭാവിയ്ക്കാതിരിയ്ക്കുവിന്. വിജയം നിശ്ചയമാണെന്നു ധൈര്യമുള്ളവര്‍ക്കു അന്തസ്സു ഭാവിയ്ക്കേണ്ട ആവശ്യമില്ല. ജീവിതം എന്താജ്ഞാപിയ്ക്കുന്നോ, അതു പ്രവര്‍ത്തിയ്ക്കുക; യാതൊരു വികാരവിക്ഷോഭവും അതിന്മേല് ഉണ്ടായിക്കൂടാ.
ഞാന്‍ നിന്നെ വീശട്ടെ!ഭാര്യയുടെ സ്വരം:
വേണ്ട; സാരമില്ല. നിങ്ങളിങ്ങനെ ഉറക്കമിളച്ചിരുന്നാല്‍ എനിയ്ക്കുറങ്ങുവാന് സാധിയ്ക്കുന്നതല്ല. ദയവുചെയ്തു തിരിച്ചു പോയി ഒന്നു കിടന്നുറങ്ങൂ!മൃതി :
അതു അന്യായം. നിങ്ങള്‍ക്കു സാധിയ്ക്കുന്നിടത്തോളം കാലം പരസ്പരം നിങ്ങള്‍ സമാശ്വസിപ്പിയ്ക്കുക. കാലം ഒരു തടവും കൂടാതെ കുതിച്ചുപായുന്നു.ഗ്രാനിയുടെ സ്വരം:
(അസിതവസ്ത്രധാരികളായ മനുഷ്യരോട്)
പോകൂ. നിങ്ങള്‍ എല്ലാവരും മരിയ്ക്കുന്ന ആളെ ചെന്നു സഹായിക്കൂ. ശാന്തമായി വിളക്കും കാത്തുകൊണ്ടു ഞാന്‍ ഇവിടെ ഇരുന്നുകൊള്ളാം.
(ഒരു നിശ്ശബ്ദത)
നാളെ രാവിലെ, ലോകത്തിന് അഭിനവമായ ജീവ ചൈതന്യം ആനയിച്ചുകൊണ്ടും, ശൈലശീര്ഷങ്ങളിലും ഗ്രീഷ്മപ്രസന്നമായ സാഗര വീഥിയിലും പൂര്വ്വാംമ്പരത്തില് നിന്നു നവീന പ്രഭാപൂരം വര്ഷിച്ചുകൊണ്ടും ആദിത്യ ഭഗവാന് ഉദിച്ചുയരുമ്പോള്‍; അഖിലചരാചരങ്ങളും ആനന്ദത്തിന്റേയും ആശയുടേയും സ്തുതികള്‍ അഞ്ജലി ചെയ്യുമ്പോള്‍ -- അവയുടെയെല്ലാം മദ്ധ്യത്തില്‍, ഒരു സ്ത്രീയുടെ ജീവിതമാകുന്ന ഈ ദീപം പൊലിഞ്ഞു പോകുന്നതാണു. എല്ലാം മുമ്പിലത്തേപ്പോലെതന്നെ നടന്നുകൊണ്ടിരിയ്ക്കും. നാളെരാവിലെ ഏഴുമണിയ്ക്കു -- അതു മറക്കരുത്, നാളെരാവിലെ ഏഴുമണിയ്ക്ക്.
(ഉപക്രമരംഗത്തിന്റെ ആരംഭ ഘട്ടത്തില്‍ ഏതു രീതിയിലായിരുന്നുവോ, അതുപോലായിത്തീരുന്നതുവരെ രംഗം മേല്ക്കുമേല് ഇരുളടഞ്ഞുവരുന്നു. കൊച്ചു ദീപം പിടയുന്നു. കുറച്ചു നേരത്തേയ്ക്കു നിശ്ശബ്ദത.)
ഞാന്‍ മടങ്ങിയെത്തിയിരിയ്ക്കുന്നു കൊച്ചമ്മാ!ഭര്‍ത്താവിന്റെ സ്വരം:
ശരി, അദ്ദേഹം എന്തു പറഞ്ഞു?ഗ്രാനിയുടെ സ്വരം:
പ്രധാനവൈദ്യന്‍ കിടക്കാന്‍ പൊയ്ക്കഴിഞ്ഞിരിയ്ക്കുന്നു; പക്ഷെ അദ്ദേഹം പറഞ്ഞു, നാളെക്കാലത്ത് എട്ടുമണിയ്ക്കു ഇവിടെ എത്തിക്കൊള്ളാമെന്ന്.ഭാര്യയുടെ സ്വരം:
അതുശരി; നിങ്ങള്‍ക്കു നന്ദി.ഭര്‍ത്താവിന്റെ സ്വരം:
വരുന്നുണ്ടെങ്കില്‍ എന്തു കൊണ്ടു കുറച്ചുകൂടി നേരത്തേ അദ്ദേഹത്തിനു വന്നുകൂടാ?മൃതി :
(ഒരു ഭീകരമായ നിശ്ശബ്ദതയ്ക്കുശേഷം)
അതുകൊണ്ടുയാതൊരു വിശേഷവുമില്ല!-- (യവനിക പയ്യെപ്പയ്യെ വീഴുന്നു) --
രംഗം ഒന്ന്
(കടല്‍ത്തീരത്ത് ഒരു ചെറിയ വീട്. അതിന്റെ ഭിത്തികളായിവര്ത്തിയ്ക്കുന്ന നീക്കുവാതിലുകളെല്ലാം തന്നെ തുറന്നിട്ടിരിയ്ക്കുകയാണ്. കെട്ടിടത്തിന്റെ പ്രധാനഭാഗം പല രീതികളിലുള്ള കൊച്ചു കൊച്ചു മുറികളായി വിഭജിയ്ക്കപ്പെട്ടിരിയ്ക്കുന്നു. അവയിലേയും വാതിലുകളെല്ലാം തുറന്നു കിടക്കുന്നതിനാല്‍ നേരിട്ടു തന്നെ നമ്മുടെ നോട്ടമെത്തുന്നു. അഭിനയവേദിയുടെ ഒരു വശത്ത് ഒരു ഉദ്യാനമുണ്ട്; അതില്‍ ഏതാനും `പൈന്‍' മരങ്ങളും, `പ്രഭാവ കാന്തി' എന്നു പേരുള്ള മുന്തിരിച്ചെടുകള് നട്ടിരിയ്ക്കുന്ന എട്ടോ, പത്തോ ചട്ടികളും കാണാം. വീടിന്റെ ഉദ്യാനത്തോടനുബന്ധിച്ച ഭാഗത്തായി ഒരു മുഖപ്പുണ്ട്; ഒരു മൃദുവായ മെത്തയിട്ടിട്ടുള്ള ചൂരല്‍ കസേര അതിനുള്ളില്‍ ഇട്ടിരിയ്ക്കുന്നു. മുറികളിലൊന്നില്‍ കനത്ത കമ്പിളികളും ഒരു വെള്ളച്ചവുക്കാളം കൊണ്ട് നിലത്തു വിരിച്ചൊരുക്കിയിട്ടുള്ള ഒരു മെത്തയില്‍ വിളറിമെലിഞ്ഞ് ചെറുപ്പക്കാരിയായ ഭാര്യ കിടക്കുന്നതായി കാണപ്പെടുന്നു. വളരെപ്പണിപ്പാടോടുകൂടി ശ്വാസോഛ്വോസം ചെയ്തുകൊണ്ടും, അശക്തമായ മട്ടില്‍ സ്വയം വീശിക്കൊണ്ടും അവള് മുഖം മേലോട്ടാക്കി മലര്‍ന്നുകിടക്കുകയാണ്. കട്ടിലോടു ചേര്‍ന്ന് എന്തോ ഒരു വകകൊതു വലയുണ്ട്. മച്ചില്‍നിന്നു ജാപ്പാനീസ് വിളക്കുകള്‍ തൂങ്ങിക്കിടക്കന്നു. മറ്റു മുറികളിലൊന്നില്‍ തന്റെ വെളുപ്പുനിറത്തിലുള്ള വസ്ത്രം അഴിച്ചുമാറ്റിക്കൊണ്ടും കിടക്കവിരിച്ചൊരുക്കിക്കൊണ്ടും നഴ്സ് നിലകൊള്ളുന്നതായിക്കാണാം. സമയം രാത്രിയാണ്. വിദൂരത്തുനിന്ന് സമുദ്രത്തിന്റെ ഇരമ്പലും ചെറുപ്രാണികളുടെ മൂളലും ഒത്തു ചേര്‍ന്ന് ഒരു സ്വരവിശേഷം ആവിര്ഭവിയ്ക്കുന്നുണ്ട്. യവനിക ഉയരുന്നു. അല്പനേരത്തേയ്ക്കു ഒരു നിശ്ശബ്ദത-- അനന്തരം നാഴികമണി പത്തടിയ്ക്കുന്നു.)ഭാര്യ:
നഴ്സ്!നഴ്സ്:
(ശാന്തമായിട്ടെങ്കിലും ഏതാണ്ട് മനമില്ലാ മനസ്സോടെ വിളികേള്‍ക്കുന്നു) എന്താ മാഡം?ഭാര്യ:
നിങ്ങള്‍ കിടക്കാന്‍ പോകുന്നതിനു മുമ്പ് ദയവുചെയ്ത് ഐസ്കട്ടകള്‍ ഒന്നു മാറ്റിയാല്‍ കൊള്ളാം.ഭര്‍ത്താവ്:(തന്റെ വെളുത്ത മേല്‍വസ്ത്രം വീണ്ടും എടുത്തിടുന്നതിനുമിനക്കെടാതെ അത്ര സമ്മതമില്ലാത്തമട്ടില് അടുക്കളയിലേയ്ക്കു പോകുന്നു; അവള് അവിടെ ഐസ് ഉടയ്ക്കുന്ന ശബ്ദം കേള്‍ക്കാം. ഭര്‍ത്താവ് അയാളുടെ മുറിയില്‍ നിന്നു വരുന്നു.)
ശ്ശെ! ശ്ശെ! ശ്ശെ! (ഒരുതാണസ്വരത്തില്) അതുങ്ങളെല്ലാം അത്തരത്തിലാണ് നമുക്കു കിട്ടിയ എല്ലാ നഴ്സുകളും! അവളതു പിന്നേയും മറന്നുപോയോ?ഭാര്യ:
നിങ്ങള്‍ ഇനിയും ഉറക്കമായിരിക്കും.ഭര്‍ത്താവ്:
ഞാന്‍ അല്പമൊന്നു മയങ്ങി. ഇന്നുരാത്രി വല്ലാത്ത ഉഷ്ണമുണ്ട്; ഇല്ലേ? ഞാന്‍ മുകളില്‍ത്തന്നെ ഇരിക്കുന്നതാണു നല്ലതെന്നു തോന്നുന്നു. ഞാന്‍ ഉറങ്ങുകയാണെങ്കില്‍ എനിയ്ക്കു ദുഃസ്വപ്നങ്ങളുണ്ടാകും.ഭാര്യ:
ഇപ്പോളെത്രയാ അടിച്ചതു മണി? പന്ത്രണ്ടോ?ഭര്‍ത്താവ്:
അല്ല; പത്തേ ആയിട്ടുള്ളു.ഭാര്യ:
അത്രയേഉള്ളോ? രാത്രിവളരെ നീണ്ടിരിയ്ക്കുന്നു.ഭര്‍ത്താവ്:
(അനുഭാവപൂര്‍വ്വം) അതെ; അല്ലേ? അവളുടെ നെറ്റിയില്‍ വിരലുകള്കൊണ്ടു താളം പിടിയ്ക്കുന്നു ഹൊ! നീയെങ്ങനെ വിയര്‍ക്കുന്നു!(കിടയ്ക്കക്കരികില്‍ നിന്ന് ഒരു തൂവാലയെടുത്ത് അവളുടെ നെറ്റി തുടയ്ക്കാനുദ്യമിയ്ക്കുന്നു)
എന്റെ തൊട്ടടുത്തങ്ങനെ വരരുത്. എന്തൊരശ്രദ്ധനാണു നിങ്ങള്‍. ദീനം നിങ്ങള്‍ക്കു പകര്‍ന്നേക്കും!ഭര്‍ത്താവ്:
ചുമ്മാ വിഡ്ഢിത്തം പറയാതിരിയ്ക്കൂ!ഭാര്യ:
ഞാന്‍ വിഡ്ഢിത്തമല്ല പറയുന്നത്. നിങ്ങളും ക്ഷയരോഗിയായിത്തീര്ന്നാല്, കുഞ്ഞുങ്ങള്‍ക്കു പിന്നെന്താണു ഗതി?ഭര്‍ത്താവ്:
സംഗതികളുടെ ഇരുണ്ട വശത്തേയ്ക്കു നോക്കരുത്. നീ സുഖപ്പെട്ടെണീയ്ക്കുമ്പോള് എത്ര സുഖമായിരിയ്ക്കും. കുഞ്ഞുങ്ങള്ക്കെന്നു വേണം നീ വിചാരിയ്ക്കാന്‍!ഭാര്യ:
നിങ്ങളിപ്പോള്‍ എന്നെ സമാധാനിപ്പിയ്ക്കാനുള്ള ശ്രമമാണ്. (അവള് ശുണ്ഠിയോടുകൂടി അയാളുടെ നേരേനിന്നു മുഖം തിരിച്ചുകളയുന്നു. അനന്തരം ഒരു നിമിഷം കഴിഞ്ഞ്, കൂടുതല്‍ മൃദുവായി സംസാരിയ്ക്കുന്നു.) ദയവു ചെയ്തു എന്നോടു കോപിയ്ക്കാതിരിയ്ക്കൂ! എനിയ്ക്കു നിശ്ചയമുണ്ട് എനിയ്ക്കിനി അധികം താമസമില്ലെന്ന്. നാം അന്യോന്യം കരുണയുള്ളവരായിരിക്കണം.ഭര്‍ത്താവ്:(സംസാരിച്ചുകൊണ്ടിരിയ്ക്കുമ്പോള്‍ അവള് കൂടെ കൂടെച്ചുമയ്ക്കുകയും, ക്ഷീണത്തോടെ തുപ്പുകയും ചെയ്യുന്നു. ഇനിയുള്ള സംസാരങ്ങളിലും ഇതു സംഭവിയ്ക്കുന്നുണ്ട്)
നീ തിരെ കഥയില്ലാത്തവളാണ് നിനക്കായിരുന്നു കോപം.ഭാര്യ:
അതെ; ആയിരുന്നു അല്ലേ? പക്ഷെ ദയവുചെയ്ത് അതത്രകാര്യമാക്കരുത്. എന്നെ സമാധാനിപ്പിയ്ക്കാന്‍ മാത്രമായ ഓരോ കാര്യങ്ങള്‍ നിങ്ങളങ്ങിനെ പറയുമ്പോള്‍ കോപിയ്ക്കാതിരിയ്ക്കാന് എനിയ്ക്കു സാധിക്കുന്നില്ല. ഈ അടുത്തകാലത്ത് എനിയ്ക്കു കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ഞാന്‍ മരിയ്ക്കുകയാണെന്ന്; അതുപോലെ തന്നെ ഭയങ്കരമായ സ്പഷ്ടതയോടുകൂടി എന്താണു സത്യമെന്നും എന്താണുവ്യാജമെന്നും എനിയ്ക്കുകാണുവാനും കഴിയും. നിങ്ങള്‍പോലും എന്നെ സമാധാനിപ്പിയ്ക്കുവാനായി എന്നോടു കള്ളങ്ങള്‍ പറയുന്നു. അതു കേള്‍ക്കുമ്പോള്‍ ഞാന്‍ കൂടുതല്‍ അശരണമാംവിധം ഏകാകിനിയാണെന്നുള്ളബോധം എനിയ്ക്കുണ്ടായിപ്പോകുന്നു. അതു പിന്നീട്--നഴ്സ്:(അഞ്ച് ഐസ്പൊതികളും വഹിച്ചുകൊണ്ടുള്ള നഴ്സിന്റെ പ്രവേശം അവളുടെ സംസാരത്തെ ഭംഗപ്പെടുത്തുന്നു.)
അല്പനേരത്തിനുമുമ്പാണ് ഞാനവയെ മാറ്റിയത്. അതിനാല്‍ അവയെ മാറ്റുവാന്‍ സമയമായി എന്നു ഞാന്‍ കരുതിയില്ല; അവ ഉരുകി