രമണൻ



സ്മാരക മുദ്ര



ശ്രീമാൻ ഇടപ്പള്ളി രാഘവൻ പിള്ള!

ഒരു ഗദ്ഗദസ്വരത്തിലല്ലാതെ ' കൈരളി' ക്ക് ഒരിക്കലും ഉച്ചരിക്കുവാൻ സാധിക്കാത്ത ഒന്നാണ് ആ നാമധേയം.

അസഹനീയമായ അസ്വതന്ത്രതയുടെയും നീറിപ്പിടിക്കുന്ന നിരാശതയുടെയും നടുവിൽപ്പെട്ട് , ഞെങ്ങിഞെരിഞ്ഞു വിങ്ങിവിങ്ങിക്കരയുന്ന ആത്മാഭിമാനത്തിന്‍റെ ഒരു പര്യായമായിരുന്നു അത്.

ആയിരത്തിഒരുന്നൂറ്റിപതിനൊന്നാമാണ്ട് മിഥുനമാസം ഇരുപത്തിയൊന്നാം തീയതി ശനിയാഴ്ച രാത്രി കേവലം ആകസ്മികമായി ആ 'മണിനാദം' ദയനീയമാംവിധം അവസാനിച്ചു.

അന്ധമായ സമുദായം- നിഷ്ടുരമായ സമുദായം- അദ്ദേഹത്തിന്‍റെ ചിതാഭസ്മത്തെപ്പോലും ഇതാ, ഇപ്പോഴും അലട്ടിക്കൊണ്ടിരിക്കുന്നു.

പക്ഷെ, ആ പ്രണയഗായകന്‍റെ ആത്മാവ് ഏതു ഭൗതികാക്രമങ്ങൾക്കും അതീതമായ നിത്യശാന്തിയെ പ്രാപിച്ചുകഴിഞ്ഞു.

ആ ഓമനച്ചങ്ങാതിയുടെ പാവനസ്മരണക്കായി, അദ്ദേഹത്തിന്‍റെ ശവകുടീരത്തിന് മുമ്പിൽ ഈ സൗഹൃദോപഹാരം ഞാനിതാ കണ്ണീരോടുകൂടി സമർപ്പിച്ചുകൊള്ളുന്നു.

ഇടപ്പളി
1936 ഒക്ടോബർ
ചങ്ങമ്പുഴ കൃഷ്ണപിള്ള