മോഹിനി


മുഖവുര

മനശ്ശാസ്ത്രപണ്ഡിതൻമാരുടെ അത്ഭുതാവഹമായ അപഗ്രഥനാപാടവത്തെ കൊഞ്ഞനംകുത്തിക്കൊണ്ടു നിൽക്കുന്ന ഒന്നാണ് മനുഷ്യഹൃദയം, വൈചിത്ർയങ്ങളും വൈവിധ്യങ്ങളും കെട്ടുപിണഞ്ഞു വിശകലനസാധ്യതയെ വെൽലുവിളിച്ചുകൊണ്ടാണ് ഇന്നും അജയ്യഭാവത്തിൽ അതു നിലകൊള്ളൂന്നത്. അടുത്ത കാലങ്ങളിൽ ശാസ്ത്രത്തിൻറെ വെളിച്ചം അകത്തുകടക്കാൻ തുടങ്ങിയതോടുകൂടി സുസുക്ഷ്മങ്ങളായ ഭാവകോടികളുടെ സങ്കീർണ്ണതയെ ആവരണം ചെയ്തുകൊണ്ടിരുന്ന അൻധകാരപടലം അൽപാൽപമായി നീങ്ങിത്തുടങ്ങിയിട്ടുണ്ടെങ്കിലും, അവയുടെ വ്യാപ്തിയും വൈവിധ്യവും ഇന്നും ദുരൂഹമായി വർത്തിക്കുന്നതേയുള്ളൂ.

ഈ ലോകത്തിൽ ജീവിക്കുന്ന സകലമനുഷ്യരും ബാഹ്യമായ ആകാരഘടനയിലെന്ന പോലെത്തെന്ന ആന്തരമായ സ്വഭാവഘടനയിലും ഒന്നിനൊന്നു വ്യത്യാസപ്പെട്ടാണിരിക്കുന്നത്. ഒറ്റനോട്ടത്തിൽ യാതൊരു വ്യത്യാസവും തോന്നിക്കാത്ത ഇരട്ടപെറ്റ രണ്ട് കുട്ടികൾക്ക് പോലും സൂക്ഷ്മനിരീക്ഷണത്തിൽ സാരമായ പലേ വ്യത്യാസങ്ങളും ഉള്ളതായിക്കാണാം. ശാരീരികഘടനയിൽ പ്രത്യക്ഷപ്പെടുന്ന ഈ വൈചിത്യത്തിൻറെ വ്യാപ്തി മാനസികഘടനയിൽ അസീമവും അമേയവുമായി നിലകൊള്ളൂന്നു. നിയതികൃതനിയമരഹിതമാണ് മനുഷ്യൻറെ ഹൃദയവ്യാപാരങ്ങൾ. അനന്തമായ ആഴിപ്പരപ്പിലെ അലമാലകളുടെ ആന്ദോളനങ്ങൾ പോലെയാണ് അവയുടെ ഗതിവൈചിത്ർയം. സകലമനുഷ്യരിലും ഒന്നുപോലെ ചില സമാനഭാവങ്ങൾ പ്രത്യക്ഷപ്പെടുന്നിൽലെന്നിൽല. എങ്കിലും അവയ്ക്കുപോലും സൂക്ഷ്മമായ വിശകലനത്തിൽ വ്യക്തികളെ ആശ്രയിച്ച് അൽപാൽപമായ അന്തരം കണ്ടുവരുന്നുണ്ട്.

ഈ കൃതിയിലെ നായകനായ സോമശേഖരൻ' ഒരു വിചിത്രമനോഭാവത്തോടു കൂടിയവനാണ്. അവൻറെ സ്ഥാനത്ത് സാധാരണക്കാരനായ ഒരു കാമുകനായിരുന്നുവെങ്കിൽ സുശീലയും സുന്ദരിയും സ്നേഹസമ്പന്നയുമായ മോഹിനിയുടെ പരിശുദ്ധജീവിതം ഇങ്ങനെ ദാരുണമായ ഒരു ദുരന്തത്തെ പ്രാപിക്കുമായിരുന്നിൽല. അവൻറെം ഹൃദയം തികച്ചും പ്രേമസമ്പൂർണ്ണമാണ്; അതിനെ വിശകലനം ചെയ്യുമ്പോൾ സൂക്ഷ്മങ്ങളായ അനവധി ഭാവങ്ങൽ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും, അവയ്ക്കെൽലാം മീതെ നമ്മുടെ ശ്രദ്ധയെ ഒന്നോടാകർഷിച്ചടക്കിനിർത്തുവാൻ കരുത്തുള്ള കേന്ദ്രത്തോടുകൂടിയ ഒരു പ്രത്യേകഭാവം നാം കണ്ടെത്തുന്നു. അതിൽ നിന്നുറവെടുക്കുന്ന ഒരു വിചിത്രമായ ചിന്താവൈകൃതമാണ് അവൻറെ പൈശാചികപ്രവൃത്തിക്ക് നിദാനമായി നിലകൊള്ളൂന്നത്.