ദേവഗീത - മുഖവുര

ചങ്ങമ്പുഴ കൃഷ്ണപിള്ള

സാഹിതീസേവകൻമാരിൽ സംസ്കൃതാനഭിജ്ഞനായ ഒരാളെ, കവി എന്നതുപോകട്ടെ, സാഹിത്യകാരൻ എന്നുപോലും വിളിക്കാമോ എൻ കേരളം സംശയിച്ചുകൊണ്ടിരുന്ന ഒരുകാലം ഉണ്ടായിരുന്നു. അടുത്തകാലത്ത് ആ മനോഭാവത്തിനു വലിയ മാറ്റം വന്നിട്ടുണ്ട്. സംസ്കൃതത്തിൻറെ പടിവാതിൽക്കൽപോലും കാൽകുത്തിയിട്ടിൽലാത്ത പല നൽല സാഹിത്യകാരൻമാരെയും സൃഷ്ടിക്കുവാൻ പാവപ്പെട്ട മലയാളത്തിനു സാധിച്ചു. അത് അത്ര നിസ്സാരമാക്കി തള്ളിക്കളയാവുന്ന ഒരു സംഗതിയാണെന്നു പറഞ്ഞുകൂടാ. അവരുടെ സാഹിത്യസംരംഭങ്ങൾ കാവ്യമീമാംസാതത്ത്വങ്ങളുടേയും വ്യാകരണനിമയങ്ങളുടേയും അസൂയ നിറഞ്ഞ തുറിച്ചുനോട്ടങ്ങളെ അവഗണിച്ചുകൊണ്ട് കമനീയമായ കലോത്സവത്തിൻ അഭിമാനപൂർവ്വം രംഗമൊരുക്കി. പാണ്ഡിത്യഗർവ്വം പൽലിറുമ്മിയിട്ടും അതു വകവെയ്ക്കാതെ കേരളീയസഹൃദയത്വം അഭിനനവും ചിരപ്രാർത്ഥിതവുമായ ഒരാസ്വാദനവേശത്തിനധീനമായി അവരുടെ കലാകേളികളെ സഹർഷം സ്വാഗതം ചെയ്തു. അവതാരകനും അനുവാചകനും തമ്മിലുള്ള ഈ അഭിപ്രായരുചിപ്പൊരുത്തം നൂതനമായ പല കലാസൃഷ്ടികൾക്കും വഴി തെളിയിക്കയുണ്ടായി.

ഇങ്ങനെയെൽലാമാണെങ്കിലും സംസ്കൃതം തൊട്ടുതേച്ചിട്ടിൽലാത്ത ഒരു മനുഷ്യൻ ആ മഹാഭാഷയിലെ അദ്വിതീയമെന്നു ഘോഷിക്കപ്പെടുന്ന ഒരു കാവ്യഗ്രൻഥം, വിവർത്തനം ചെയ്യാനൊരുമ്പെട്ടാൽ, ആത്മവിശ്വാസത്തിൻറെ പേരിൽ അയാൾ എത്രതന്നെ വാദിച്ചാലും ശരി. സംസ്കൃതപക്ഷപാതികൾ ഇന്നും അയാളെ വെറുതെ വിടാമോ എന്നു സംശയമാണ്. ചില സ്ഥാപിതതാത്പർയങ്ങളുടെ സേവയ്ക്കുവേണ്ടി ആത്മവഞ്ചന ചെയ്യാതെ ഉള്ളിൽത്തോന്നുന്ന അഭിപ്രായം ഉച്ചത്തിൽ വിളിച്ചുപറയുന്നതുപോലും ധിക്കാര'മായി വ്യാഖ്യാനിക്കുകയും, അതിൻറെ നേരെ കലിയെടുത്തു ചീറുകയും ചെയ്യുന്ന ഒരന്തരീക്ഷത്തിൽ ഇത്തരത്തിലുള്ള ഒരു സാഹസം ക്ഷമിക്കപ്പെടുമെന്നു വിശ്വസിക്കുവാൻ വിഷമം തോന്നുന്നു. ഏതായാലും പലതും സഹിച്ചുപോരുന്ന' ഇന്നത്തെ മലയാളം ഇത്രമാത്രം സഹിക്കാതെ ഞാൻ ശിക്ഷാർഹനാണെന്നു വിധി കൽപിക്കുകയാണെങ്കിൽ, മനഃപൂർവ്വം ചെയ്യുന്ന ഈ അപരാധത്തിൻ എന്തുശിക്ഷയും സഹർഷം ചെയ്യന്ന ഈ അപരാധത്തിൻ എന്തു ശിക്ഷയും സഹർഷം സ്വീകരിക്കുവാൻ ഞാൻ സന്നദ്ധനാണെന്നു തുറന്നു പറഞ്ഞുകൊള്ളട്ടെ.