സുധാംഗദ - മുഖവുര

ചങ്ങമ്പുഴ കൃഷ്ണപിള്ള

അപ്രഗൽഭമായ എൻറെ തൂലികയുടെ അഞ്ചുദിവസത്തെ ചപലകേളിയുടെ സന്താനമാണ് ഈ സുധാംഗദ'. മൂന്നു വർഷത്തിനുമുമ്പ്, ഞാൻ എറണാകുളത്തു മഹാരാജകീയകലാശാലയിൽ പഠിച്ചുകൊണ്ടിരുന്ന കാലത്ത്, സതീർത്ഥ്യൻമാരായ എൻറെ ചില സുഹൃത്തുക്കൾ, ആംഗലേയമഹാകവി ആൽഫ്രഡ് ടെന്നിസണ്'ൻറെ Cenone' എന്ന കാവ്യഗ്രൻഥം എനിക്കു തരികയും, അതു മലയാളത്തിലേക്കു തർജ്ജിമ ചെയ്താൽ കൊള്ളാമെന്നാവശ്യപ്പെടുകയും ചെയ്തു. അതിനുമുൻപുതന്നെ ടെന്നിസണ്ൻറെ എൽലാ കൃതികളും വായിക്കുക മാത്രമൽല, അവയിൽ നന്നെന്നു തോന്നിയിട്ടുള്ള ഏതാനും ലഘുകവിതകൾ പരിഭാഷപ്പെടുത്തുകകൂടി ചെയ്തിട്ടുണ്ടെങ്കിലും, കീറ്റ്സ്, ഷെൽലി, ബൈറണ്, ബ്രൗണിംഗ് തുടങ്ങിയ മറ്റു മഹാകവികളെപ്പോലെ ടെന്നിസണോ വേഡ്സ്വർത്തോ എൻറെ ഭാവനയെ ഗാഢമായി സ്പർശിച്ചിട്ടുണ്ടെന്നു പറയാൻ നിവൃത്തിയിൽല. എൻറെ അഭിനൻദനത്തിനു തികച്ചും പാത്രമായിട്ടുള്ള ടെന്നിസണ്ൻറെ ഏകകൃതി In Memorium എന്ന വിലാപകാവ്യം മാത്രമാണ്. അക്കാരണത്താൽ ആ ഗ്രൻഥത്തിൻറെ വിവർത്തനഭാരം എനിക്കു വിഷമകരമായിത്തോന്നുകയും, അതിൽന്നൊഴിഞ്ഞുമാറുവാൻ ഞാൻ കഴിയുന്നതും ശ്രമിക്കുകയും ചെയ്തു. എന്നാൽ അത്ര എളുപ്പത്തിൽ പിൻമടക്കാവുന്നവരായിരുന്നിൽല എൻറെ സഹൃത്തുക്കൾ. ഒടുവിൽ, മനസ്സിൽലാമനസ്സോടെ'യാണെങ്കിലും എനിക്കാ കൃത്യത്തിൽ ഏർപ്പെടേണ്ടതായി വന്നുകൂടി.

പ്രാരംഭത്തിൽതന്നെ, വലിയ പ്രോത്സാഹനമാണ് എനിക്കു സിദ്ധിച്ചത്. എൻറെ പ്രിയസ്നേഹിതൻമാരും, യഥാർത്ഥ സഹൃദയൻമാരുമായ മിസ്റ്റർ കുന്നുകുഴി നാരായണപിള്ള ബി.എ., ചൻദ്രത്തിൽ കൃഷ്ണപിള്ള ബി.എ. എന്നീ രണ്ടു മാൻയൻമാർ പതിവുപോലെ നേരമ്പോക്കു പറഞ്ഞിരുന്നു രസിക്കുവാനായി എൻറെ ഭവനത്തിൽ വന്നപ്പോൾ ഈ ഗ്രൻഥത്തിൻറെ അതുവരെ എഴുതിയ ഭാഗം ഞാൻ അവരെ വായിച്ചുകേൾപ്പിച്ചു. അവരതിൽ എന്തെന്നിൽലാതെ രസിക്കുകയും എൻറെ സംരംഭത്തിൽ ഹൃദയപൂർവ്വം അനുമോദിക്കുകയും ചെയ്തു. അവരുടെ ആ അഭിനൻദനം എൻറെ നിർമ്മാണഗതിയെ ത്വരിപ്പിച്ചു. മൂന്നു ദിവസങ്ങൾക്കുള്ളിൽ ബാക്കിഭാഗവും എഴുതിത്തീർത്തു. അങ്ങനെയിരിക്കെ എൻറെ ആത്മസുഹൃത്തും ഉത്തമകവിയുമായ ശ്രീമാൻ ടി.എൻ. ഗോപിനാഥന്നായർ ഇടപ്പള്ളിയിൽ വന്നുചേർന്നു. ഞാൻ സുധാംഗദ' മുഴുവൻ അദ്ദേഹത്തെ വായിച്ചുകേൾപ്പിച്ചു. ആ സുഹൃത്ത് എൻറെ മറ്റൊരു കൃതിക്കും ഇത്രത്തോളം മഹത്തായ ഒരഭിനൻദനം നൽകിയിട്ടിൽല. പിന്നീടദ്ദേഹം എനിക്കയച്ചിട്ടുള്ള ഓരോ കത്തിലും സുധാംഗദയെക്കുറിച്ച് എന്തെങ്കിലും ഒരു പ്രസതാവം കാണുമായിരുന്നു. കലാശാലയിലെ എൻറെ സുഹൃത്തുക്കൾക്കും സംതൃപ്തിയായി. ഉടന്തന്നെ അതച്ചടിപ്പിക്കണമെന്നായി അവരുടെ നിർബന്ധം. സഹജമായുള്ള അലസതമൂലം അതു നോട്ടുപുസ്തകത്തിൽത്തന്നെ കിടന്നു. അപ്പോഴേക്കും കലാശാല അടച്ച്, സുഹൃത്തുക്കൾ അങ്ങിങ്ങായി പിരിഞ്ഞുപോയതിനാൽ, പിന്നീടാരും നിർബന്ധിക്കാനുണ്ടായില്ല . അങ്ങനെ രണ്ടുകൊൽലം കൂടി പഴയ നോട്ടുപുസ്തകത്തിൽത്തന്നെ സുധാംഗദയ്ക്കു കഴിച്ചുകൂട്ടേണ്ടിവന്നു. ഇക്കൊൽലം തിരുവനന്തപുരത്തു പഠിക്കാനായി വന്നപ്പോൾ മിസ്റ്റർ ടി.എൻ. ഗോപിനാഥൻ നായർ അതിൻറെ പ്രസിദ്ധീകരണത്തിൽ വീണ്ടും നിർബന്ധം തുടങ്ങി. അങ്ങനെ, അതിതാ, സൂർയപ്രകാശം കണ്ടുതുടങ്ങുന്നു...